കേസുമായി ബന്ധപ്പെട്ട തെളിവുകൾ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് രാജ്യാന്തര ഡിജിറ്റൽ ഫോറൻസിക് വിശകലന സ്ഥാപനം കണ്ടെത്തിയ സാഹചര്യത്തിലാണ് കേസിലെ എല്ലാ കുറ്റാരോപിതരേയും ഉടൻ മോചിപ്പിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടത്.
രാജ്യത്തിലെ അരാജകത്വങ്ങളെ എതിര്‍ക്കുന്നവര്‍ക്ക് ഭരണക്കൂടം ചുമത്തുന്ന രാജ്യദ്രോഹക്കുറ്റത്തിനെതിരെ ഇന്ന് സുപ്രീം കോടതിയും ശബ്ദമുയര്‍ത്തിയിരിക്കുന്നു. ഈ കാലഘട്ടത്തിലും രാജ്യദ്രോഹനിയമം ഇനിയും ആവശ്യമുണ്ടോയെന്നാണ് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചിരിക്കുന്നത്. കാലഹരണപ്പെട്ട നിയമങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യദ്രോഹനിയമത്തെയും പരിഗണിക്കണമെന്നാണ് കോടതിയുടെ നിലപാട്.
ജയിലിലെത്തുന്നത് വരെ തനിക്ക് എഴുന്നേറ്റ് നടക്കാനും ഒറ്റക്ക് ഭക്ഷണം കഴിക്കാനും കഴിയുമായിരുന്നു. ഇപ്പോഴതിനും പറ്റുന്നില്ല. തലോജ ജയിലിലെ ചികിത്സ തനിക്ക് വേണ്ടെന്നും അതിലും ഭേദം മരിക്കുന്നതാണെന്നും സ്റ്റാന്‍ സ്വാമി കോടതിയോട് പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ജസ്റ്റിസ് എസ്.ജെ കഥാവാല, എസ്.പി താവ്‌ഡെ എന്നീ ജഡ്ജിമാര്‍ക്ക് മുമ്പാകെ ഹാജരാക്കിയത്.